Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinamool Crisis

തൃണമൂൽ പ്രതിസന്ധി: അമിത് ഷായുടെ ചരടുവലികളെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭയിൽ എൻഡിഎ മുന്നണിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയെടുക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആസൂത്രിത നീക്കമാണ് തൃണമൂൽ എംപിമാരുടെ കൂറുമാറ്റത്തിനു പിന്നില്ലെന്ന് കോൺഗ്രസ്.

ഒരുകാലത്ത് സർദാർ വല്ലഭ്ഭായ് പട്ടേലിരുന്ന ആഭ്യന്തരമന്ത്രി പദത്തിന് അമിത് ഷാ വലിയ അപമാനമാണു വരുത്തിവച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി.

ജനാധിപത്യത്തെ അമിത് ഷാ വിനാശകരമായ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു. മൂന്നു വർഷം മുമ്പ് രൂപീകരിച്ച ആർക്കും അറിയാത്ത ഒരു പാർട്ടിയിലേക്ക് 20 തൃണമൂൽ എംപിമാരെ നിയമവിരുദ്ധമായി കൂറുമാറ്റിയതിനു പിന്നിലെ സൂത്രധാരൻ അമിത് ഷായാണ്. ഈ ലയനത്തോടെ എൻഡിഎയിൽ ടിഡിപി, ജെഡിയു എന്നീ പാർട്ടികളെ മറികടന്ന് എൻസിപിഐ രണ്ടാമത്തെ വലിയ കക്ഷിയായി -അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന മണ്ഡലം പുനർനിർണയ പ്രക്രിയയ്ക്കു മുന്നോടിയായി പാർലമെന്‍റിൽ തങ്ങൾക്ക് അനുകൂലമായ ഭൂരിപക്ഷം ഉറപ്പാക്കാനാണു കേന്ദ്രസർക്കാർ ഈ കുതിരക്കച്ചവടം നടത്തുന്നതെന്ന് എൻസിപി (ശരദ്പവാർ വിഭാഗം)നേതാവ് ജയന്ത് പാട്ടീൽ ആരോപിച്ചു.

Latest News

Corehub Up